ഒറ്റയ്ക്ക്

അനുതാപമോടെ,
കുരിശിൻ ചുവട്ടിൽ
ആ തിരുമെയ് ഞാൻ
നോക്കി നിന്നു...

   മിഴിയിണ നനഞ്ഞില്ല,
   ആരെയും പഴിച്ചില്ല,
   ഒറ്റയ്ക്കു സർവ്വം നീ
   തോളിലേറ്റി...
   എൻ പാപമെല്ലാം
   ഈശോ കുരിശിലേറ്റി...

മുൾമുടി തീർത്തതും,
കൈകൾ  തുളച്ചതും,
നെഞ്ചു പിളർത്തു
തിരുനിണം വാർത്തതും,
ഒറ്റയ്ക്കു ഞാനെന്നറിഞ്ഞിടുന്നു...

നാഥാ പൊറുക്കണമേ...